Powered By Blogger

Wednesday 27 November 2013

."ജൂവിനു പുതിയതെന്ന് പറഞ്ഞാല്...........

 
 

."ജൂവിനു പുതിയതെന്ന് പറഞ്ഞാല്‍ പഴയതെന്നായിരുന്നു അര്‍ത്ഥം ".

ഇഷ്ടമുള്ള പാട്ടിന്റെ ആദ്യ വരി മൂളി നടക്കുംപോലെ  നിരുപമ വീട്ടിനുള്ളിലൂടെ ഇടക്കിടെ ഇങ്ങനെ പറഞ്ഞു നടക്കാറുണ്ട്

പടയാളി എന്ന പുസ്തകത്തിലെ ആദ്യ വരിയാണിത്.ഈ  വര്‍ഷം വായിച്ചതില്‍ അവള്‍ക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് സക്കറിയയുടെ ഈ പുസ്തകം ആണ്.

ഏറ്റവും കൂടുതല്‍ തവണ വായിച്ചതും ഈപുസ്തകം തന്നെ.

പടയാളി വായിച്ചതില്‍ പിന്നെയാണവള്‍ക്കും കഥയിലെ പെണ്‍കുട്ടി ജൂവിനെ പോലെ  തപാലില്‍ ഒരു  കത്ത് കിട്ടണമെന്നു  മോഹം  വന്നതും  ഞാന്‍ അവള്‍ക്കു വേണ്ടി ഒരു കത്ത് എഴുതി പോസ്റ്റ് ചെയ്തതും ഞങ്ങള്‍,സന്തോഷിച്ചതുമെല്ലാം.

ജൂവെന്ന് പറഞ്ഞാല്‍ മഞ്ചു എന്നതിന്റെ അവസാന അക്ഷരം ആണ്.അവളുടെ മുഴുവന്‍ പേരു പി.ആര്‍ മഞ്ചു എന്നാണ്. അതായത് പൂമരത്തില്‍ രാമന്‍ മഞ്ചു. അവളുടെ അമ്മ വിളിക്കുന്നത് കേട്ടാണു   എല്ലാവരും അവളെ മഞ്ചു എന്നതിനു പകരം ജൂവെന്ന് വിളിക്കാന്‍ തുടങ്ങിയത്.. ഒരു തുന്നല്ക്കാരനായിരുന്ന ജൂവിന്റെ അച്ചന്‍.രാമു മരിച്ചിട്ട് പന്ത്രണ്ട് വര്‍ഷമായി.പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ആരോ അഹങ്കരിച്ചോടിച്ച ഒരു വണ്ടിയിടിച്ച് രാമു മരിച്ചപ്പോള്‍ ജൂവിനു വയസ് ഒന്ന്. അവളുടെ അമ്മ അടുത്ത വീടുകളില്‍ ജോലിക്ക് പോയാണു വീട്ടു കാര്യങ്ങള്‍ നടത്തിയിരുന്നത്.സ്കൂള്‍ തുറക്കുന്ന സമയം ആകുമ്പോള്‍,പണിയെടുക്കുന്ന വീടുകളിലെ വീട്ടമ്മമാരോട് ജൂവിന്റെ കാര്യം പറയും. ഉയര്‍ന്ന ക്ലാസുകളീലേക്ക് കയറിപ്പോകുന്ന തങ്ങളുടെ കുട്ടികളുടെ പുസ്തകങ്ങള്‍ കുടകള്‍ എല്ലാം അവര്‍ ജൂവിന്‍ വേണ്ടി കൊടുത്തയയക്കും.കൂടാതെ സ്കര്‍ട്ടുകള്‍ ബ്ലൌസുകള്‍ എന്നു വേണ്ട അടിയുടുപ്പുകള്‍ പോലും അങ്ങനെയായിരുന്നു.

അതുകൊണ്ട് ജൂവിനു പുതിയതെന്ന് പറഞ്ഞാല്‍ പഴയതെന്നായിരുന്നു അര്‍ത്ഥം..

.നിരുപമയെ പോലെ എനിക്കും പ്രിയ പുസ്തകമാണു പടയാളി.

ഇന്നലെ രാത്രിയിലും അവള്‍ പുസ്തകം പുറകില്‍മറച്ച് പിടിച്ച് ഒരു കള്ളചിരിയൊക്കെ ചിരിച്ച് എന്നോട് ചോദിച്ചു ."അമ്മേ ജൂവിനു  പുതിയതെന്ന് പറഞ്ഞാല്‍ പഴയതെന്നല്ലേ അര്‍ത്ഥം? ".

അതിന്റര്ത്ഥം ഞാന്‍ അവള്‍ക്ക് 'പടയാളി" ഒന്നു കൂടി വായിച്ച് കൊടുക്കണമെന്നാണ്.
അങ്ങനെ ഞങ്ങള്‍ ഇന്നലെയും ഒരേ പുസ്തകം വായിച്ചുറങ്ങി....

Thursday 18 July 2013

കുന്നിക്കുരു സത്യത്തില് ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് !!!!!!!


രാത്രിയില്‍  ഉറക്കത്തിനു മുമ്പുള്ള പതിവ് കഥപറച്ചിലിനിടയിലാണ്‍ ആ കുന്നിമണി ഉരുണ്ട് അവളുടെ മനസിലേക്ക് വീണത്.ചാടി എണീറ്റ്  ലൈറ്റിട്ട് അവള്‍ ചോദിച്ചു "കുന്നിമണീന്നു വച്ചാല്‍ എന്താണ്? മഞ്ചാടിക്കുരുവാണോ? " ചുമന്നു മിനുത്ത കറുത്ത തൊപ്പിവച്ച ആ കുഞ്ഞുമണികളെ പറ്റി പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു വീടര്‍ന്നു "എനിക്കിപ്പോള്‍ തന്നെ കാണണം".അവള്‍ ശാഠ്യം പിടിക്കാന്‍ തുടങ്ങി. ഈ നഗരത്തില്‍ എവിടെ ചെന്നു കുന്നിക്കുരു കണ്ടുപിടിക്കുമെന്നു തീര്‍ച്ചയില്ലെങ്കിലും ഞാന്‍ പറഞ്ഞു, "നാളെ തന്നെ എന്റെ വാവക്ക് കുന്നിക്കുരു കാണിച്ച് തരുന്നുണ്ടല്ലോ അമ്മ" .
തല്‍ക്കാലത്തേക്ക് സമാധാനിപ്പിച്ച് ഉറക്കിയെങ്കിലും പിറ്റേന്ന് ഉണര്‍ന്നതേ കുന്നിക്കുരു അന്വേഷിച്ചു കൊണ്ടാണ്.ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് കിട്ടിയാലേ അടങ്ങുകയുള്ളൂ എന്ന വാശിക്കാരിയായ എന്റെ മകള്‍  ചോദിച്ചുകൊണ്ടേയിരുന്നൂ പരിചയക്കാര്‍ പലരോടും ചോദിച്ചെങ്കിലും   കുന്നിക്കുരു. കയ്യിലേക്ക് വന്നില്ല. നെറ്റില്‍ കണ്ട ചിത്രങ്ങള്‍ അവളുടെ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചതേ ഉള്ളൂ.

അന്ന് സ്കൂള്‍ ബസില്‍ നിന്ന് വാടിയ മുഖത്തോടെയാണവള്‍ ഇറങ്ങി വന്നത്.ചില ദിവസം അങ്ങനെ സംഭവിക്കാറുണ്ടായിരുന്നു.
ഇംഗ്ളീഷ് ഡിക്റ്റേഷന്‍ ഒരു വാക്കു തെറ്റിപോയതോ,ക്ലാസില്‍ സംസാരിച്ചതിനു ഹിന്ദി ടീച്ചര്‍ വഴക്ക് പറഞ്ഞതോ ചെറിയ വിഷയം ആയിരിക്കും..

"ആമ്പല്‍പ്പൂവില്‍ക്കുന്ന പെണ്‍കുട്ടി എന്ന് കവിതയെഴുതിയത് ഓ.എന്‍. വി.ക്കുറുപ്പ് ആണെന്നാണ്‍ ഞാന്‍ എഴുതിയത്, പ്രൊഫെ.ഓ.എന്‍.വി.ക്കുറുപ്പ് എന്നെഴുതിയില്ലെങ്കില്‍ ടീച്ചര്‍ തെറ്റിടും എന്ന് വര്‍ഷ പറഞ്ഞു " ".അയ്യേ...അദ്ദേഹത്തിനു അച്ഛനും അമ്മയും ഇട്ട പേര്‍  ഓ.എന്‍.വി.കുറുപ്പ് എന്നു തന്നെയാണ്.വലുതായി പരീക്ഷകള്‍ ഒക്കെ പാസായപ്പോള്‍ അല്ലേ പ്രൊഫസര്‍ ഒക്കെയായത്.എന്റെ മോള്‍ക്ക് മാര്‍ക്ക് കിട്ടും "

 അങ്ങനെ എന്റെ ഒരു ഉമ്മയിലോ ഉത്തരത്തിലോ അലിയുന്ന സങ്കട മഞ്ഞായിരുന്നു അതൊക്കെ.പക്ഷേ അന്നവള്‍ വീട്ടീലെത്തുന്നതു വരെ എന്നോട് സംസാരിക്കാന്‍  കൂട്ടാക്കിയില്ലമേല്‍കഴുകിച്ച് ഉടുപ്പ് മാറ്റുമ്പോള്‍ ഞാന്‍ ചോദിച്ചു "എന്തു പറ്റി എന്റെ വാവക്ക്?"

"എനിക്കിനി ഒരിക്കലും കുന്നിക്കുരു കാണുവാന്‍ കഴിയില്ലമ്മേ.."
കണ്ണു നിറഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു.

"ഞാന്‍ അന്വേഷിക്കുന്നുണ്ട്. കിട്ടാതിരിക്കില്ല. "
"അതല്ല എന്റെ ക്ലാസിലെ ദേവു പറഞ്ഞു കുന്നിക്കുരു ഈ ലോകത്ത് ജീവിച്ചിരിപ്പില്ല. "

"അമ്മ കണ്ടിട്ടുണ്ട്.അമ്മയുടെ കുട്ടിക്കാലത്ത് എത്ര കുന്നിമണികളാണ്‍ ഭാര്‍ഗ്ഗവിയമ്മയുടെ വീടിന്റെ തെക്കേ പറമ്പില്‍ നിന്നു പെറുക്കി സൂക്ഷിച്ച്  വച്ചിരുന്നതെന്ന്  അറിയാമോ? "
"അതൊക്കെ പണ്ടല്ലേ അമ്മേ...ഇപ്പോള്‍ കുന്നിക്കുരു സത്യത്തില്‍  ജീവിച്ചിരിപില്ല.കുന്നിക്കുരു മരിച്ച് പോയി ദേവു പറഞ്ഞു "
അവള്‍ കരയാന്‍തുടങ്ങി

ഞങ്ങള്‍ കുന്നിക്കുരു അന്വേഷണം കുറച്ചു കൂടി ഊര്‍ജ്ജിതമാക്കി. അങ്ങനെയാണവളുടെ ആദ്യത്തെ കത്ത് പിറന്നത്.
പ്രിയപ്പെട്ട അമ്മൂമ്മേ,

എനിക്ക് കുറച്ച് കുന്നിമണികള്‍  വേണം.അല്ലെങ്കില്‍  ഒരെണ്ണമായിരുന്നാലും മതി...മഞ്ചാടിക്കുരുമാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ  ............................................................................
......................................................................
ടെലഫോണ്‍ ബില്ലോ  ബാങ്കില്‍ നിന്നുള്ള അറിയിപ്പ് കാര്‍ഡോ അല്ലാതെ ഏറെ നാള്‍ കൂടി കിട്ടിയ ആ കത്ത് എന്റെ അമ്മയെ ഏറെ സന്തോഷിപ്പിച്ചു.അമ്മ വീട്ടില്‍ വന്നവരെയെല്ലാം ആ കത്ത് കാണിച്ചു, അപ്പോളെല്ലാം ഒന്നു കൂടി വായിച്ചു.

അമ്മയും അവള്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. കുറച്ച് കഴിഞ്ഞ് അമ്മയുടേയും അറിയിപ്പ് വന്നു.“പ്രതീക്ഷിച്ച് ചെന്നിടത്തെല്ലാം ആ ചെടി വെട്ടി കളഞ്ഞിരിക്കുന്നു.,ഇനി വാമദേവന്‍ചേട്ടന്റെ മരുന്നുകടയില്‍ ചോദിച്ചു നോക്കട്ടെ.”  അല്‍പ്പം മുന്പു കണ്ടതാണെന്നു തോന്നുന്ന ആ കുസൃതിമണികളെ എങ്ങനെ കണ്ടു പിടിക്കും.എനിക്ക് ചെറിയ നിരാശ തോന്നി.
ചുറ്റു വട്ടത്ത് എവിടെയോ ഉണ്ടെന്ന് അറിയാം പക്ഷേ..... "കുന്നിക്കുരുവോ ?"എന്ന് നിസാരമായി ചോദിച്ചിരുന്നവരെല്ലാം പിന്നീട് കൈ മലര്‍ത്തി
ദിവസങ്ങളോടൊപ്പം ആ പ്രിയമണികളും  ഉരുണ്ടു നീങ്ങുന്നുണ്ടായിരു ന്നൂ,അവളുടെ മനസിലൂടെ .

അതല്ലേ അന്നങ്ങനെ....
കുടുംബ സംഗമം ആയിരുന്നു...
വലിയ ഹാള്‍,വലിയ സദസ്..
കാനായി കുഞ്ഞിരാമനായിരുന്നു ക്ഷണിക്കപ്പെട്ട അതിഥി...കൂടെ അദ്ദേഹത്തിന്റെ ഭാര്യയും..

പതിവ് പ്രാസംഗികരുടെ രീതി വിട്ട് അദ്ദേഹം പറഞ്ഞു,
"എനിക്ക് കുട്ടികളോടു സംസാരിച്ചാല്‍ മതി. "

മലമ്പുഴയിലേയും ശംഖുമുഖത്തേയും ശില്പഭംഗി നോക്കി നിന്ന് അതേ  വിസ്മയത്തോടെ ഞാന്‍  അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നു. 
"കലാകാരന്‍ ആകാന്‍ തീരുമാനിച്ചാല്‍ മനസും ശരീരവും പൂര്‍ണ്ണമായും  കലയില്‍ തന്നെ അര്‍പ്പിക്കണം.മറ്റൊന്നിലേക്കും ശ്രദ്ധ തിരിയരുത്. " അദ്ദേഹം സംസാരിച്ചു തുടങ്ങി. അമ്മമാരുടെ കടമയെ പറ്റിയും കുട്ടികളുടെ സ്വാതന്ത്ര്യത്തെ പറ്റിയും ഒക്കെ അദ്ദേഹം പറഞ്ഞത് ഞാന്‍ ഒരു കുട്ടിയെപ്പോലെ കേട്ടിരുന്നു.

പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.കുട്ടികളെ നിങ്ങള്‍ക്ക് എന്ത് സംശയം ഉണ്ടെങ്കിലും എന്നോട് ചോദിക്കാം. എന്താഗ്രഹം ഉണ്ടെങ്കിലും എന്നോടിപ്പോള്‍ പറയാം കുട്ടികള്‍ ഓരോരുത്തരായി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
എങ്ങനെയാണങ്ങ് ശില്പകലയിലേക്ക് വന്നത്??
ഏതാണേറ്റവും ഇഷ്ടപ്പെട്ട സൃഷ്ട്ടി?
എന്തൊക്കെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്?
അവരുടെ ചോദ്യങ്ങള്‍ ഏറെയായിരുന്നു.
അവസാനം എന്റെ മോളുടെ കയ്യില്‍ മൈക്ക് കിട്ടിയപ്പോളാണത് സംഭവിച്ചത്.....
അവള്‍ ചോദിച്ചു,
"ഈ കുന്നിക്കുരു സത്യത്തില്‍ ജീവിച്ചിരുപ്പുണ്ടോ? "
"ഉണ്ടല്ലോ മോളേ "
"കണ്ടിട്ടുണ്ടോ?
"ഉവ്വ്,ഞാന്‍ കണ്ടിട്ടുണ്ട്. "
അദ്ദേഹം വിജയിയെ പോലെ പറഞ്ഞു.
"എനിക്കൊരെണ്ണം തരുവോ? "
"അയ്യോ എന്റെ കയ്യിലില്ലല്ലോ"

വിജയാഹ്ളാദം തകര്‍ന്നടിഞ്ഞ് നിരാശയോടെ ഭാര്യയുടെ മുഖത്ത് നോക്കി.എന്നിട്ടദ്ദേഹം അവളോട് ചോദിച്ചു.
"എന്താണു മോളുടെ പേര്?
"നിരുപമ"
ആരാണ്‍ നിരുപമയുടെ അമ്മ?
ഞാന്‍ മെല്ലെ എഴുന്നേറ്റു നിന്നു.
"നിരുപമക്ക്  കുന്നിമണികള്‍ എന്തേ കാണിച്ച് കൊടുക്കാത്തത്? "
"സര്‍ ,അന്വേഷിക്കാഞ്ഞല്ല.പലരോടും ചോദിക്കുന്നുണ്ട്.ചുറ്റുവട്ടത്തെവിടെയോ മറഞ്ഞിരുപ്പുണ്ടെന്നും അറിയാം.
പക്ഷേ കൈയ്യിലേക്കെത്തുന്നില്ല "
"ഓഹോ അങ്ങനെയോ?ഞാന്‍ എന്റെ എല്ലാ ജോലികളും തിരക്കുകളും നിര്‍ത്തി വച്ചിട്ട് എന്റെ നിരുപമ കുട്ടിക്ക് വേണ്ടി കുന്നിക്കുരു അന്വേഷിച്ചിറങ്ങട്ടെ."
കസേരയില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹം ചോദിച്ചു,
"ഈ കൂടിയിരിക്കുന്ന ആളുകളുടെ ആരുടെയെങ്കിലും കൈയ്യില്‍  കുന്നിമണികള്‍ ഉണ്ടെങ്കില്‍ എന്റെ കുട്ടിക്ക് ഒരെണ്ണം കൊണ്ടുവന്നു കൊടുക്കുമോ? "
കറുത്തു മെലിഞ്ഞ കണ്ണട വച്ച ചന്ദ്രന്‍ മുന്നോട്ട് വന്ന് കൈ പൊക്കി കാണിച്ചു.എന്നിട്ട് പറഞ്ഞു. "എന്റെ വീട്ടില്‍ ചില്ലു ഭരണിയില്‍ കുറച്ച് കുന്നിമണികള്‍ ഉണ്ട്. നാളെ കൊണ്ടുവന്നു തരാം."
അദ്ദേഹം പറഞ്ഞു.
"കണ്ടോ, ഇങ്ങനെ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ മടി കാട്ടരുത്.അന്വേഷിച്ചാലെ കണ്ടെത്താന്‍ കഴിയൂ.ധാരാളം പുസ്തകങ്ങള്‍ വായിക്കണം.കവിതകള്‍ എഴുതാന്‍ കഴിയും.മുതിര്‍ന്നവരെ ബഹുമാനിക്കണം "
എന്നിട്ട് അവളെ അടുത്തേക്ക് വിളിച്ച് ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഉമ്മ വച്ച്  യാത്രയായി ആ വലിയ കലാകാരന്‍.

ചന്ദ്രന്‍ കൊണ്ടു വന്നുകൊടുത്ത ചില്ലു ഭരണിയിലെ മങ്ങിയ കുന്നിമണികള്‍ അവളെ തൃപ്ത യാക്കിയില്ല. ചെടിയില്‍ നിന്ന് നേരെ പറിച്ചെടുത്ത തുടുത്ത സുന്ദരിമണികള്‍ കൈയ്യിലെത്തുന്നതു വരെ അവള്‍ അന്വേഷണം തുടര്‍ന്നു. ആ ചുമന്നു മിനുത്ത കറുത്ത പൊട്ട് കുത്തിയ ആ സന്തോഷമണികള്‍ ഉള്ളം കൈയ്യിലെടുത്ത് അന്നവള്‍ ആഹ്ളാദത്തോടെ ലോകത്തോട് പ്രഖ്യാപിച്ചു.

"കുന്നിക്കുരു സത്യത്തില്‍  ലോകത്ത് ജീവിച്ചിരുപ്പുണ്ട്!!!"


."

Tuesday 1 January 2013

പുതുവര്ഷത്തെ വരവേല്ക്കുമ്പോള്....


നീ.തിഭംഗത്തിന്റെ
നെറികേടിന്റെ.....
അസ്വസ്ഥതയുടെ
പ്രതീക്ഷതകര്‍ച്ചയുടെ.
സങ്കടങ്ങളുടെയൊക്കെ മദ്ധ്യത്തില്നിന്നു കൊണ്ടാണു ഞാന് പുതുവര്ഷപുലരിയെ നേരിട്ടത്.
മുന്പൊരിക്കലും ഇല്ലാത്ത വിധം അസ്വസ്ഥയായിരുന്നു ഞാനിന്ന്
ക്രിസ്തുമസ് അവധി     കഴിഞ്ഞ് സ്കൂള്തുറന്നിട്ടില്ല.ഓഫീസില്   പോകാന്ഇറങ്ങുമ്പോള്ഞാന്എന്റെ രണ്ടു പെണ്കുട്ടികളോടും   പറഞ്ഞു.  വൈകുന്നേരം അമ്മ വന്നിട്ടേ വാതില്തുറക്കാന്പാടുള്ളൂ. ദെല്ഹിയില്വസന്ത വിഹാറില്  നടന്ന ക്രൂര സംഭവം  കൊണ്ടു മാത്രമല്ല. കുറച്ചു നാളായി ഇങ്ങനെയൊരു ഭീതിയിലാണ്.  വൈകുന്നേരം ഓഫീസില്നിന്ന് തിരിച്ച് വരുമ്പോള്കോളിംഗ് ബെല്ലില്വിരല്  അമര്ത്തിയാലുടന്  വാതില്തുറന്നില്ലെങ്കില്നെഞ്ചൊന്നു കാളുംഞാനില്ലാത്തപ്പോള്‍ ആരു മുറ്റത്തുവന്ന് വെള്ളം ചോദിച്ചാലും കേട്ട മട്ടു വെക്കരുത്, വാതില്‍തുറക്കരുത്" എന്നു തന്നെയാണ്‍ ഞാന്‍ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നത്. 

ഞാന്‍ ദെല്‍ഹിയില്‍ ജലവിഭവവകുപ്പില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍   വസന്ത വിഹാറിലാണു താമസസൌകര്യം ലഭിച്ചത്.പോരുന്നതുവരെ രണ്ടുവര്‍ഷക്കാലത്തോളം അവിടെ തന്നെയായിരുന്നു താമസം. വൃത്തിയുള്ള റോഡുകളും ഏംബസികളും വലിയ ബോര്‍ഡ് വച്ച മോഡേണ്‍ സ്കൂളും എനിക്ക് ഓര്‍മ്മയുണ്ട്.എണ്ണ പുരട്ടി വെള്ളം തളിച്ചു വച്ചിരിക്കുന പച്ച്ക്കറികളുള്ള മാര്‍ക്കറ്റിന്റെ മുന്പില്‍  നിന്ന് 302 എന്ന നംബര്‍ ഉള്ള ബസില്‍ കയറിയാണു എന്നും ഓഫീസില്‍പോയിരുനത്.  അടുത്തടുത്തുള്ള പോലീസ് ടെന്റുകള്‍,രാത്രിയും പകല്‍ പോലെ.നല്ല സുരക്ഷാ ബോധം തോന്നിയിരുന്നു. പക്ഷേ എവിടെയും സ്ത്രീ സുരക്ഷിതമല്ല. പൊതു നിരത്തില്‍,പണിയിടങ്ങളില്‍,വിദ്യാലയങ്ങളില്‍, സ്വന്തം വീട്ടിനുള്ളില്‍ പോലും അപമാനിക്കപ്പെടുന്ന സ്ത്രീത്വം.....

മനുഷ്യന്റെ മൃഗതൃഷ്ണക്കിരയായി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് അവള്‍ വിട വാങ്ങിയപ്പോള്‍ സംസ്ക്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന നമുക്ക് ലജ്ജിച്ച് തലതാഴ്ത്താനേ പറ്റൂ.
ഇന്നത്തെ പത്രത്തില്‍ ആഭ്യന്തരകാര്യമന്ത്രി ഷിന്ഡേ കഠിനശിക്ഷ  ഉറപ്പാക്കും വിധം നിയമഭേദഗതി കൊണ്ടുവരുന്നതു സംബന്ധിച്ച് 
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തെഴുതിയെന്ന് വായിച്ചു.  നിര്‍ദ്ദേശങ്ങള്‍ നിരവധിയായിരിക്കും.

നിയമങ്ങള്‍ കര്‍ക്കശം ആക്കുക,ലൈംഗീക ശേഷി ഇല്ലാതാക്കുക, മരണശിക്ഷ,ബോധവല്‍ക്കരണം,സുരക്ഷാ സംവിധാനം ശക്തമാക്കുക.
അങ്ങനെയങ്ങനെ...

ഇതിനെല്ലാം അപ്പുറത്തുള്ള ഒന്നുണ്ട്, സ്വയം ശുദ്ധീകരണം  തീര്‍ച്ചയായും നന്മയുടെ തിരി തെളിക്കേണ്ടത് ഒരോ മനസില്‍നിന്നു തന്നെയാണ്. 
നമ്മുടെ മഹാഗുരു പണ്ടേ പറഞ്ഞു തന്നിട്ടുണ്ട്.

"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നുസുഖത്തിനായ് വരേണം"

എപ്പോഴും മറ്റുള്ളവരുടെ സുഖത്തിനായി പ്രവര്‍ത്തിക്കാന്‍, കഴിഞ്ഞില്ലെങ്കിലും പര പീഡനത്തില്‍ നിന്ന് മറ്റുള്ളവരെ സങ്കടപ്പെടുത്തുന്ന പ്രവൃത്തികളില്‍നിന്ന് നമുക്ക് വിട്ടു നില്‍ക്കാം.
അതാകട്ടെ പുതുവര്‍ഷത്തിലേക്കുള്ള നമ്മുടെ പ്രതിജ്ഞ...